സർപ്പക്കാവിൽ പ്രേതം : 'അതാ അവിടെ അയാൾ' വടക്കുവശത്തേക്കു കൈ ചൂണ്ടി. “ആ പാറയിൽ വെളിച്ചം വീഴുന്നതു കണ്ടോ?" അൽപ്പം മുന്നോട്ടാഞ്ഞു അയാൾ നിന്നു. പുഷ്‌പരാജ് അയാൾ ലക്ഷ്യം വച്ച സ്ഥാനത്തേക്കു സൂക്ഷിച്ചുനോക്കി. നിഴലുകൾ വീണുകിടന്നിരുന്ന ആ സാനത്തു ഒരു പ്രകാശം വീണു. ചന്ദ്രനെ മറച്ചുകൊണ്ട് ഒരു മേഘശകലം തെന്നിനീങ്ങി. അല്‌പം കഴിഞ്ഞ് അത് ചക്രവാളത്തിൽ ലയിച്ചു. ചലിക്കുന്ന ഒരു ആൾരൂപം അയാൾ അവ്യക്തമായി കണ്ടു. നിവർന്നു നിന്നആരൂപംസ്ത്രീയാണോപുരുഷനാണോഎന്ന്അറിയുവാൻബുദ്ധിമുട്ടായിരുന്നു. പിന്നാലെ ഒരു നിഴൽ. ഒരു കറുത്ത രൂപം അതിനെ അനുഗമിക്കുന്നതായി പുഷ്‌പരാജിന് തോന്നി. രണ്ടു മിനിറ്റ് സമയം പോലും ആ രൂപങ്ങൾ പ്രകാശത്തിനുള്ളിൽ കഴിഞ്ഞുകൂടിയില്ല.