കപട സദാചാരവാദികളുടെ പീഡനമാണ് പി. ടി. ചാക്കോയുടെ അകാലമൃത്യുവിനു കാരണം. അത്തരം സദാചാരവാദികളുടെ വംശം കുറ്റിയറ്റുപോയിട്ടില്ല എന്നു മാത്രമല്ല, പുതിയ കാലത്തും അത് പൂത്തുലഞ്ഞുനില്ക്കുന്നു. അറിവില്ലായ്മയാൽ അറിവ് മൂടപ്പെട്ടുനില്ക്കുംപോലെ. സ്വഭാവദൂഷ്യമാരോപിച്ച്, മതേതരവാദിയും അഴിമതിരഹി തനായ ഭരണാധികാരിയുമായിരുന്ന പി. ടി. ചാക്കോയെ തകർക്കാൻ ശ്രമിച്ച ഗൂഢാലോചനക്കാരെ തിരിച്ചറിയാനുള്ള ശ്രമമാണ് നടത്തിയത്; കാലം ആവശ്യപ്പെടുന്ന നീതിബോധം മാത്രമാണിത്.നാല്പത്തിയൊമ്പതാം വയസ്സിൽ പി.ടി. ചാക്കോ മരിച്ചില്ലായിരുന്നുവെങ്കിൽ ദേശീയതലത്തിൽ ഉജ്ജ്വലമാതൃ കയായി ഒരു മലയാളി ഉയർന്നു നില്ക്കുന്നതിന് കേരളം അഭിമാനപൂർവ്വം സാക്ഷ്യംവഹിക്കുമായിരുന്നു. തനിക്കെതിരെ ഉയർന്ന ഗൂഢാലോചനയുടെ ചുരുൾ നിവർത്തി നോക്കാൻ കഴിയാതെ, സത്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തും മുമ്പ് കാലം അദ്ദേഹത്തെ കവർന്നെടുത്തു. ചരിത്രസൃഷ്ടിയിൽ പങ്കുചേരുന്ന ഒരു രചനയാണിതെന്ന് അവകാശപ്പെടുന്നില്ല. ചരിത്രത്തിൽ തെറ്റായി പ്രതി ഷ്ഠിക്കപ്പെട്ട് പ്രതിചേർക്കുന്നതിനോടുള്ള പ്രതിരോധം മാത്രമാണിത്; പി. ടി. ചാക്കേയുടെ സ്മരണകൾക്കൊപ്പമുള്ള അനുയാത്ര. അറിയാത്ത തെറ്റുകൾക്കു ലഭിച്ച ആജീവനാന്തശിക്ഷ യിൽ ആയിരം തവണ നൊന്തുമരിച്ചവർക്കും ചതിക്കപ്പെട്ട സ്വന്തം പിതാവ് ആരും കാണാതെ ഒളിപ്പിച്ച് കണ്ണു നീരിനെ സ്വന്തം കണ്ണീരാക്കി വീഴ്ത്തിയ പി. ടി. ചാക്കോയുടെ മക്കൾക്കും ഈ രചന സമർപ്പിക്കുന്നു. എബ്രഹാം മാത്യു