ഏഴാം ഭ്രാന്തൻ - ആൻഷൈൻ തോമസ് : വിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചി യാണ് ഈ പുസ്തകം. തുഴഞ്ഞു നാമെത്തുന്നത്, അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. 'ഇതല്ല ജീവിതം.. ഇതല്ല ജീവിതം' എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചുപോയ മനുഷ്യ രാണവർ. കടൽ പിൻവാങ്ങി കരയെ ഇടമാക്കുന്നതു പോലെ, ഒടുവിൽ കഥയും കഥാപാത്രങ്ങളുമൊക്കെ പിൻവാങ്ങി, അകക്കാമ്പിൽ പ്രഭയുള്ളൊരു വായന ക്കാരൻ മാത്രം ബാക്കിയാവുന്നു.-ബോബി ജോസ് കട്ടികാട്. നോവൽ